കർണാടക വെറ്ററിനറി, അനിമൽ ആൻഡ് ഫിഷറീസ് സയൻസസ് സർവകലാശാലയിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായവർ
മംഗളൂരു: വ്യാജ ബില്ലുകൾ നിർമിച്ച് 45 കോടിയിലധികം രൂപ വെട്ടിപ്പ് നടത്തിയ കേസിൽ ബിദാറി പ്രവർത്തിക്കുന്ന കർണാടക വെറ്ററിനറി, അനിമൽ ആൻഡ് ഫിഷറീസ് സയൻസസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഉൾപ്പെടെ ആറു പേരെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.
2017-18 വർഷത്തെ ക്രമക്കേടുകൾ സംബന്ധിച്ച പരാതി അന്വേഷിച്ച ലോകായുക്ത സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്.സർവകലാശാലയുടെ വിരമിച്ച വൈസ് ചാൻസലർ എച്ച്.ഡി. നാരായണസ്വാമി, വിരമിച്ച കൺട്രോളർ കെ.എൽ. സുരേഷ്, ബംഗളൂരുവിലെ സ്വകാര്യ സംരംഭം ഉടമ എഫ്ഡിഎ മൃത്യുഞ്ജയ് ഹിരേമത്ത്, മഞ്ജുനാഥ്, തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തതായി ആരോപിക്കപ്പെടുന്ന രാമഗോണ്ട എന്നിവരാണ് അറസ്റ്റിലായത്. ലോകായുക്ത എ.ഡി.ജി.പി മനീഷ് കർബിക്കർ, ഐ.ജി സുബ്രഹ്മണേശ്വർ, എസ്.പിമാരായ ബദരീനാഥ്, സിദ്ധരാജു എന്നിവരുതെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ബിദാർ ലോകായുക്ത ഡെപ്യൂട്ടി എസ്.പി ഹനമന്തരാജു, സന്തോഷ് റാത്തോഡ്, കോൺസ്റ്റബിൾമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.