പനമരം: കംഫർട്ട് സ്റ്റേഷൻ കെട്ടിടത്തിനായി ലക്ഷങ്ങൾ മുടക്കിയെങ്കിലും അത് സംരക്ഷിക്കുന്ന കാര്യത്തിൽ പഞ്ചായത്തിന് അനാസ്ഥ. പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിനോടനുബന്ധിച്ചുള്ള കംഫർട്ട് സ്റ്റേഷൻ കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. ജലനിധി ഫണ്ടിൽ നിർമിച്ച കംഫർട്ട് സ്റ്റേഷൻ കെട്ടിടത്തിെൻറ ഉദ്ഘാടനം നടന്നിട്ട് രണ്ടു മാസമേ ആയുള്ളു. കെട്ടിടത്തിെൻറ മുകൾ നിലയിൽ ഇപ്പോൾ പുതിയ നിർമാണം നടക്കുന്നുമുണ്ട്. ഇതിനിടയിലാണ് കെട്ടിടത്തിെൻറ പരിസരം വനം പോലെയായത്. വള്ളിച്ചെടികൾ കെട്ടിടത്തിെൻറ മുകളിലേക്ക് വ്യാപിക്കാനും തുടങ്ങി. പരിസരം കാടു കയറി വൃത്തിഹീനമായി കിടക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. പഴയ കംഫർട്ട് സ്റ്റേഷൻ കെട്ടിടം പൊളിച്ച് പുതിയത് പണിയാൻ തുടങ്ങുമ്പോൾ 20 ലക്ഷമാണ് ജലനിധിയിൽ നിന്നും ചെലവാക്കുകയെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്ന നിർമാണത്തിന് കൂടുതൽ തുക വകയിരുത്തിയിട്ടുണ്ടെത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.