സുല്‍ത്താന്‍ ബത്തേരി: ജൈവകൃഷി നമുക്ക്, നാടിന്, നന്മക്ക് എന്ന സന്ദേശവുമായി വയനാട് സോഷ്യല്‍ സർവിസ് സൊസൈറ്റി, ബയോവിന്‍ അഗ്രോ റിസര്‍ച്, ഡബ്ല്യൂ.എസ്.എസ് ഓര്‍ഗാനിക് ഫാര്‍മേഴ്സ് ഫെയര്‍ ട്രേഡ് അസോസിയേഷന് എന്നിവ സംയുക്തമായി സുല്‍ത്താന്‍ ബത്തേരിയില്‍ സംഘടിപ്പിച്ച ജൈവനടത്തവും ജൈവകര്‍ഷക സംഗമവും ശ്രദ്ധേയമായി. രാവിലെ ആരംഭിച്ച മഴയെപ്പോലും അവഗണിച്ച് 5000ത്തിലധികം കര്‍ഷകരാണ് പരിപാടിയില്‍ അണിചേര്‍ന്നത്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്ചര്ച്ച് പരിസരത്തുനിന്ന് ആരംഭിച്ച ജൈവനടത്തം സുല്‍ത്താന്‍ ബത്തേരി നഗരത്തെ ഹരിതാഭമാക്കി. അസംപ്ഷന്‍ ചര്‍ച്ച് വികാരി റവ. ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ജൈവനടത്തത്തിെൻറ സമാപനത്തില്‍ നടന്ന പൊതുസമ്മേളനം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആർ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. ജൈവകൃഷി പുസ്തക പ്രകാശനം മാനന്തവാടി രൂപത വികാരി ജനറാള്‍ മോൺ മാത്യു മാടപ്പള്ളിക്കുന്നേല്‍ നിര്‍വഹിച്ചു. കാരിത്താസ് ഇന്ത്യ മാനേജര്‍ ഡോ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ഔദ്യോഗികമായി നേടിയെടുത്ത വയനാടന്‍ എന്ന ബ്രാൻഡിെൻറ ലോഗോ സുല്‍ത്താന്‍ ബത്തേരി മുനിപ്പല്‍ ചെയര്മാന് സഹദേവന് പ്രകാശനം ചെയ്തു. ബയോവിന്‍ ലോഗോ പ്രകാശനം കേന്ദ്ര കയറ്റുമതി അതോറിറ്റി ഡയറക്ടര്‍ മുത്തുരാജ് നിര്‍വഹിച്ചു. ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നു ജൈവകര്ഷകരെ കൃഷി ജോയൻറ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ആദരിച്ചു. കേരള സോഷ്യല്‍ സര്‍വിസ് ഫോറം എക്സി. ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് വെട്ടിക്കാട്ടിൽ, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ സജികുമാർ, ശ്രേയസ് എക്സി. ഡയറക്ടര്‍ റവ. ഫാ ടോണി കോഴിമണ്ണിൽ, മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പിൽ, ബയോവിന്‍ ചെയര്മാന് ഫാ. ജോണ്‍ ചൂരപ്പുഴയിൽ, ഡബ്ല്യൂ.എസ്.എസ് ഡയറക്ടര്‍ റവ. ഫാ. ബിജോ കറുകപ്പള്ളിൽ, ലീഡ് ബാങ്ക് മാനേജര്‍ മുകുന്ദൻ, പ്രോഗ്രാം ഓഫിസര്‍ പി.എ. ജോസ്, വൊഫ സെക്രട്ടറി മാത്യു ഉണ്ണിപ്പള്ളിൽ, കഫേ വൈസ് പ്രസിഡൻറ് ചന്തുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ബയോവിന്‍ അഗ്രോ റിസർച് ഈ വര്‍ഷം 1000 കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 10,000 രൂപ വീതം നല്‍കുന്നതിെൻറ ഉദ്ഘാടനവും കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ജൈവവളം നിർമിക്കുന്നതിന് 30,000 രൂപ വീതം നല്‍കുന്നതിെൻറ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.