പനമരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഷ്ണു വിഗ്രഹം പനമരം പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെി. പനമരം പാലത്തിന് സമീപം ബോട്ട് സര്‍വിസ് കേന്ദ്രത്തിനായി നിര്‍മിച്ച പടവുകള്‍ക്ക് സമീപമാണ് വിഗ്രഹം കിടന്നിരുന്നത്. പുഴയോരത്ത് വിശ്രമിക്കാനത്തെിയ പനമരം സ്വദേശിയായ ഷജില്‍കുമാറാണ് ശനിയാഴ്ച രാവിലെ ഭാഗികമായി മുങ്ങിയ നിലയില്‍ വിഗ്രഹം ആദ്യം കണ്ടത്. പനമരം പൊലീസത്തെി കരയിലത്തെിച്ചു. 30 സെ.മീ. വീതിയും 90 സെ.മീ. നീളവുമുള്ള വിഗ്രഹം കരിങ്കല്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. പുരാവസ്തു അധികൃതര്‍ പരിശോധിച്ചാലേ ഇതിന്‍െറ യഥാര്‍ഥ പഴക്കമറിയൂ. വിഗ്രഹം പുഴയിലത്തൊനുള്ള സാഹചര്യം സംബന്ധിച്ച് പനമരം പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.