പനമരം ആശുപത്രി: മുടക്കിയത് 15 ലക്ഷം, വന്നില്ല കുട്ടികളുടെ വാർഡ്

പനമരം: 15 ലക്ഷം മുടക്കിയിട്ടും പനമരം ഗവ. ആശുപത്രിയിൽ കുട്ടികളുടെ വാർഡ് യാഥാർഥ്യമായില്ല. വാർഡിനായി നിർമിച്ച കെട്ടിടം രണ്ടുവർഷത്തിലേറെയായി വെറുതെ കിടക്കുകയാണ്. അടുത്തിടെയായി കെട്ടിടം ഉപയോഗപ്പെടുത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. 2011– 2012 വർഷത്തിൽ ബി.ആർ.ജി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പനമരം ബ്ലോക്ക് പഞ്ചായത്താണ് കുട്ടികളുടെ വാർഡ് പണിതത്. 2014 സെപ്റ്റംബറിൽ അന്നത്തെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വത്സാ ചാക്കോ കെട്ടിടത്തിെൻറ ഉദ്ഘാടവും നിർവഹിച്ചു. എന്നാൽ, പുതിയ കെട്ടിടത്തിൽ വാർഡ് പ്രവർത്തനമാരംഭിച്ചില്ല. ഇപ്പോൾ ഡയാലിസ് യൂനിറ്റ് തുടങ്ങാനുള്ള ഒരുക്കമാണ് നടക്കുന്നത്. പുതിയ കെട്ടിടത്തിൽ കുട്ടികളുടെ വാർഡ് ഒഴിവാക്കപ്പെടാൻ അധികാരികൾ പല കാരണങ്ങൾ നിരത്തുന്നുണ്ട്. ആശുപത്രിയിൽ കുട്ടികളുടെ സ്െപഷലിസ്റ്റ് ഉണ്ടായിരുന്നുവെങ്കിലും സ്ഥലം മാറിപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.