നിയമക്കുരുക്കഴിഞ്ഞു; മേപ്പാടി മത്സ്യമാര്‍ക്കറ്റ് തുറന്നു

മേപ്പാടി: പൂട്ടിയിട്ട ഗ്രാമപഞ്ചായത്ത് മത്സ്യ-മാംസ മാര്‍ക്കറ്റ് വ്യാഴാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനെതിരെ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്ച പിന്‍വലിച്ചതോടെയാണ് തുറക്കാന്‍ വഴി തെളിഞ്ഞത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സ് എന്നിവയില്ലാതെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് ചുണ്ടിക്കാട്ടി മേപ്പാടി സ്വദേശി മുജീബ് നല്‍കിയ ഹരജിയത്തെുടര്‍ന്നായിരുന്നു മാര്‍ക്കറ്റ് അടച്ചിടാന്‍ ഹൈകോടതി ഉത്തരവിട്ടത്. മാലിന്യ സംസ്കരണ സംവിധാനം ഗ്രാമപഞ്ചായത്ത് ഒരുക്കിയതില്‍ ശേഷം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് ആരോഗ്യവകുപ്പിന്‍െറ അനുമതി നേടുകയും ചെയ്തതിന് പിന്നാലെയാണ് ഗ്രാമപഞ്ചായത്ത് വ്യാപാരികള്‍ക്ക് ലൈസന്‍സ് നല്‍കിയത്. വ്യാപാരികള്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നുവെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും ആരോഗ്യവകുപ്പിന്‍െറയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ ഗ്രാമപഞ്ചായത്തിന് ലൈസന്‍സ് അനുവദിക്കാന്‍ നിവൃത്തിയില്ലായിരുന്നു. രേഖകളും ലൈസന്‍സും ഹാജരാക്കി കോടതിയെ ബോധ്യപ്പെടുത്തിയ ശേഷമാണ് വിലക്ക് പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞത്. ഇതുവരെ തെരുവോരത്തായിരുന്നു മത്സ്യവില്‍പന. പടക്കം പൊട്ടിച്ചും ലഡു, ചായ എന്നിവ വിതരണം നടത്തിയുമാണ് വ്യാപാരികളും തൊഴിലാളികളും മാര്‍ക്കറ്റ് തുറന്നതില്‍ ആഹ്ളാദം പ്രകടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.