കല്‍പറ്റ: മൈസൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വയനാട് ചേംബര്‍ ഓഫ് കോമേഴ്സ്, നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നീ സംഘടനകളുടെ സംയുക്ത യോഗം മൈസൂരുവില്‍ ചേര്‍ന്നു. പാതയുടെ പരിസ്ഥിതി പ്രാധാന്യവും യോഗം ചര്‍ച്ചചെയ്തു. മൈസൂരുവിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ വന്യയുടെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. ഈ റെയില്‍പാത പൂര്‍ത്തിയാവുന്നതോടെ വയനാട്ടിലെയും പശ്ചിമഘട്ടത്തിലെയും റോഡുകളില്‍നിന്ന് ആയിരക്കണക്കിന് മോട്ടോര്‍ വാഹനങ്ങളും കാര്‍ബണ്‍ മലിനീകരണവും ഇല്ലാതാവും. 10.5 കി.മീ. ദൂരമാണ് പാത വനത്തിലൂടെ കടന്നുപോകുന്നത്. ഈ ഭാഗം ടണല്‍ വഴി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ വന്യജീവി ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിക്കില്ല. കര്‍ണാടകയിലെ ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ നേതൃത്വത്തില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ മൈസൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എ.എസ്. സതീഷ്, സെക്രട്ടറി എം.സി. ബെന്‍സാലി, വയനാട് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ജോണി പാറ്റാനി, നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, മോഹന്‍ ചന്ദ്രഗിരി, അഡ്വ. സാദിഖ് നീലിക്കണ്ടി, ടി.ഒ. റൈമന്‍, ജോസ് കപ്യാര്‍മല, മോഹന്‍ നവരംഗ്, ശിവാജി റാവു, ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.