പേരിടാന്‍ മന്ത്രിയത്തെി; ആനപ്പന്തിക്ക് ചന്തമായവന്‍ ‘ചന്തു’

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ആനപ്പന്തിയിലെ മൂന്നാമത്തെ ആനക്കുട്ടിക്ക് ചന്തുവെന്ന് പേരിട്ടു. തോല്‍പ്പെട്ടി വനത്തില്‍ പാതിജീവനോടെ വനം വകുപ്പിന്‍െറ കൈയിലത്തെിയ ആനക്കുട്ടിക്ക് വനംമന്ത്രി കെ. രാജുവാണ് പേരിട്ടത്. തിങ്കളാഴ്ച വൈകീട്ടാണ് മന്ത്രി മുത്തങ്ങ ആനപ്പന്തിയിലത്തെിയത്. മൂന്ന് ആനക്കുട്ടികളാണ് പന്തിയിലുള്ളത്. നാലാമതായാണ് ചന്തു ആനപ്പന്തിയിലേക്കത്തെിയത്. മൂന്നാമതത്തെിയ ആനക്കുട്ടി ചെരിഞ്ഞു. അപ്പു, അമ്മു എന്നിങ്ങനെയാണ് മറ്റ് ആനക്കുട്ടികളുടെ പേര്. മന്ത്രി എത്തുന്നതറിഞ്ഞ് മൂന്നാനക്കുട്ടികളേയും കുളിപ്പിച്ച് കുറിതൊടുവിച്ച് പാപ്പാന്മാര്‍ നിര്‍ത്തിയിരുന്നു. സാധാരണ ഇവിടെയത്തെുന്ന ആനക്കുട്ടികള്‍ക്ക് പാപ്പാന്മാര്‍തന്നെയാണ് പേരിടാറ്. എന്നാല്‍, പതിവിന് വിപരീതമായി പന്തിയിലെ മൂന്നാമത്തെ ആനക്കുട്ടിക്ക് മന്ത്രിതന്നെ പേരിട്ടു. രണ്ടുമാസം മുമ്പാണ് തോല്‍പ്പെട്ടി വനത്തില്‍ റേഞ്ചില്‍ കിടങ്ങില്‍നിന്ന് ഒന്നര വയസ്സുള്ള ആനക്കുട്ടിയെ കിട്ടിയത്. ട്രഞ്ചില്‍ വീണുകിടക്കുകയായിരുന്ന ആനക്കുട്ടിയെ വനപാലകരാണ് കണ്ടത്തെിയത്. പിന്നീട് കാട്ടില്‍ ആനക്കൂട്ടത്തോടൊപ്പം വിടാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വനംവകുപ്പ് മുത്തങ്ങയിലത്തെിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെയും കഠിന ശ്രമഫലമായാണ് ആനക്കുട്ടിയെ രക്ഷിച്ചത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, സി.സി.എഫ്. പ്രമോദ് ജി. കൃഷ്ണന്‍, വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്കുമാര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.