കല്‍പറ്റ: കേരള പ്രകൃതിസംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച പ്രകൃതിപഠന മഴയാത്ര യാത്രക്കാര്‍ക്ക് ദുരിതമായി. നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികളെ അണിനിരത്തി സദുദ്ദേശ്യത്തോടെ നടത്തിയ യാത്ര കൃത്യമായ ക്രമീകരണങ്ങളുടെ അഭാവത്തില്‍ കനത്ത ഗതാഗത തടസ്സത്തിന് കാരണമാവുകയായിരുന്നു. ശനിയാഴ്ച രാവിലെ 11.30ന് മഴയാത്രക്ക് തുടക്കമായതു മുതല്‍ കോഴിക്കോടുനിന്ന് വയനാട്ടിലേക്കും തിരിച്ചുമുള്ള നൂറുകണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങി. നേരത്തേ തീയതിയും സമയവും നിശ്ചയിച്ച് നടത്തിയ യാത്രയെ നിയന്ത്രിക്കാന്‍ രണ്ടോ മൂന്നോ പൊലീസുകാര്‍ മാത്രമാണ് ചുരത്തിനു മുകളിലുണ്ടായിരുന്നത്. കോഴിക്കോടു നിന്നുള്ള പൊലീസ് സംഘം ഒന്നാം വളവില്‍ നിലയുറപ്പിക്കുകയായിരുന്നു. വരി വരിയായി നീങ്ങിയ കുട്ടികള്‍ പിന്നീട് റോഡ് നിറഞ്ഞ് നടക്കാന്‍ തുടങ്ങിയതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആംബുലന്‍സുകളടക്കം കുരുക്കിലായി. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരും ചുരത്തില്‍ കുടുങ്ങി. യാത്ര ചുരത്തിനു താഴെയത്തെിയശേഷം മൂന്നുമണിയോടെയാണ് ഗതാഗതം പൂര്‍വസ്ഥിതിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.