പുല്‍പള്ളി: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാത്ത സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ പുല്‍പള്ളിയിലെ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തി. താഴെയങ്ങാടിയില്‍നിന്ന് പ്രകടനമായത്തെിയ പ്രവര്‍ത്തകര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിന് പിറകിലുള്ള സര്‍ക്കാര്‍ ഭൂമിയിലത്തെിയാണ് പ്രതീകാത്മക പിടിച്ചെടുക്കല്‍സമരം നടത്തിയത്. കുടില്‍കെട്ടി സമരക്കഞ്ഞി വിളമ്പി. സമരഗീതം ആലപിച്ചു. ഭൂമി ഭൂരഹിതര്‍ പിടിച്ചെടുത്തുവെന്ന ബോര്‍ഡും സ്ഥാപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. 2011ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്കുപോലും ഭൂമി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ജില്ലയില്‍ മൊത്തം 4672 ഭൂരഹിതരാണ് അപേക്ഷിച്ചത്. വൈത്തിരി താലൂക്കില്‍ 2173ഉം ബത്തേരി താലൂക്കില്‍ 1457ഉം മാനന്തവാടി താലൂക്കില്‍ 1042 പേരും അപേക്ഷിച്ചു. എന്നാല്‍, ചട്ടപ്രകാരം ആര്‍ക്കും ഭൂമി ലഭിച്ചില്ല. 511 പേര്‍ക്ക് പട്ടയം കിട്ടിയെങ്കിലും ഭൂമി ലഭിച്ചിട്ടില്ല. പനമരത്തെ ഏഴുപേര്‍ക്ക് കാസര്‍കോട് ജില്ലയിലെ പാറക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞ സ്ഥലമാണ് കിട്ടിയത്. 2013ല്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, വാക്കുപാലിച്ചില്ല. പിന്നീട് പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. 2015 ഡിസംബര്‍ 31നുള്ളില്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കി. എന്നിട്ടും പാലിക്കപ്പെട്ടില്ല. ജില്ലയില്‍തന്നെ പുറമ്പോക്ക്, മിച്ചഭൂമി എന്നിങ്ങനെ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ഭൂമി നിലവിലുണ്ട്. ഹാരിസണ്‍പോലുള്ള കുത്തകകള്‍ സര്‍ക്കാര്‍ഭൂമി കൈയടക്കി. എന്നിട്ടും ഭൂരഹിതര്‍ക്കുമാത്രം ഭൂമി നല്‍കുന്നില്ല. നടപടിയില്ളെങ്കില്‍ മറ്റു സര്‍ക്കാര്‍ഭൂമികളില്‍ കൈയേറി കുടില്‍കെട്ടിയുള്ള സമരം തുടങ്ങുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ വൈസ് പ്രസിഡന്‍റ് പി.എച്ച്. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് ബിനു വയനാട് സമാപന പ്രസംഗം നടത്തി. ജില്ലാ ജന. സെക്രട്ടറി ജോസഫ് അമ്പലവയല്‍, കെ.പി. ഉമ്മര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. ഭൂസമരസമിതി കണ്‍വീനര്‍ കെ.ആര്‍. രമേശന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.