കുരങ്ങുപനി: സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി

പുല്‍പള്ളി: ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ മൂന്നുപേര്‍ ചികിത്സയില്‍ സുഖം പ്രാപിച്ചു. ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മാടപ്പള്ളിക്കുന്ന് സ്വദേശിയായ ഒരു കര്‍ഷകനും സീതാമൗണ്ടിലെ രണ്ട് സ്ത്രീകള്‍ക്കും നൂല്‍പ്പുഴ പഞ്ചായത്തിലെ കരിപ്പൂരുള്ള ആദിവാസി യുവതിയുമുള്‍പ്പെടെ നാലോളം പേര്‍ക്കാണ് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചത്.കുരങ്ങുപനി ഭീതി നിലനില്‍ക്കുന്നതിനിടെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കര്‍ണാടക അതിര്‍ത്തിയോടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചാമപ്പാറ ഐശ്വര്യക്കവലയില്‍ പുഴയോരത്തായി കുരങ്ങിനെ ചത്ത നിലയില്‍ കണ്ടത്തെി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാടിച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്‍െറ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘവും വനപാലകരും സ്ഥലത്തത്തെി കുരങ്ങിന്‍െറ ജഡം സ്ഥലത്തുനിന്ന് നീക്കംചെയ്ത് സംസ്കരിച്ചു. ആരോഗ്യവകുപ്പ് സംഘം മലാത്തിയോണ്‍ പൗഡര്‍ വിതറി പ്രതിരോധപ്രവര്‍ത്തനം നടത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിലാണ് ഈവര്‍ഷം ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.