ഓട്ടോ ഡ്രൈവറുടെ മരണം: പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

ഗൂഡല്ലൂര്‍: ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ഊട്ടിയില്‍ പണിമുടക്കി. ഊട്ടി ജി വണ്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. കഴിഞ്ഞദിവസം കാന്തല്‍ സ്വദേശി ഗോവിന്ദനാണ് (47) മര്‍ദ്ദനമേറ്റ് മരിച്ചത്. ഇയാളെ കാന്തല്‍ സ്വദേശികളായ ചിലര്‍ അടിച്ചുകൊന്നതായാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഡിവൈ.എസ്.പി മണികണ്ഠന്‍െറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് പണിമുടക്ക് പിന്‍വലിച്ചു. അന്വേഷണം ആരംഭിച്ച പൊലീസ് കുറ്റവാളികളായി സംശയിക്കുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാന്തലിലെ ഒരു വീട്ടില്‍ മരണാനന്തര ചടങ്ങിന് ഓട്ടോയില്‍ പോയ ഗോവിന്ദന്‍ അവിടെയുണ്ടായിരുന്ന സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് അവിടെ കൂടിനിന്നവരില്‍ ചിലര്‍ ഗോവിന്ദനെ മര്‍ദിച്ചെന്നുമാണ് പറയുന്നത്. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ഗോവിന്ദനെ ഊട്ടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.