ആത്മഹത്യാ പ്രേരണക്കേസ്: പ്രതിയെ വെറുതെവിട്ടു

കല്‍പറ്റ: ഭര്‍തൃമതി മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണക്കുറ്റം ചുമത്തിയയാളെ കോടതി വെറുതെവിട്ടു. 2012 ജൂലൈ 18ന് തവിഞ്ഞാല്‍ കഴങ്ങാനം മനോജിന്‍െറ ഭാര്യ ശ്രീജയാണ് പുഴയില്‍ ചാടി മരിച്ചത്. മക്കളായ ജിസ്ന (ഒമ്പത്), ജിഷ്ണു (11) എന്നിവരെ മുതിരേരി വെള്ളരിപ്പാലം പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ. കേസില്‍ നല്ലൂര്‍നാട് തോണിച്ചാല്‍ പ്രസാദിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി തലപ്പുഴ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ഇയാളെ മാനന്തവാടി അഡി. സെഷന്‍സ് കോടതി ജഡ്ജി ജോര്‍ജ് വിന്‍സെന്‍റ് ചാര്‍ളി വെറുതെ വിടുകയായിരുന്നു. സി.ഐ പി.എല്‍. ഷൈജു അടക്കം 32 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കുവേണ്ടി അഡ്വ. പി.എം. പ്രദീപ്കുമാര്‍, അഡ്വ. ടി.ബി. പ്രകാശാനന്ദന്‍, അഡ്വ. കെ.കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.