കല്‍പറ്റ: മത്സ്യകൃഷിയുടെ മറവിലും മറ്റും ജില്ലയില്‍ നടക്കുന്ന മണല്‍ക്കൊള്ള സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതിസംരക്ഷണ സമിതി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. സര്‍ക്കാറിന് കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടത്തിന് കാരണമാകുന്ന മണല്‍ക്കൊള്ളകള്‍ വന്‍ പരിസ്ഥിതിനാശത്തിനും കാരണമാകുന്നു. മണല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പകര്‍പ്പുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് മണല്‍ക്കൊള്ളക്ക് ഒത്താശചെയ്യുന്നത്. ബത്തേരി മുനിസിപ്പാലിറ്റിയിലെ അമ്മായിപ്പാലത്തും മുട്ടില്‍ പഞ്ചായത്തിലെ കൊളവയല്‍ നെന്മേനിയിലും നടന്ന മണലൂറ്റ് ഇതിനുദാഹരണമാണ്. ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചും വന്‍തുക കൈക്കൂലി കൊടുത്തും നിയമവിരുദ്ധമായി സമ്പാദിക്കുന്ന രേഖകള്‍ ഉപയോഗപ്പെടുത്തിയാണ് മണല്‍ക്കൊള്ള നടത്തുന്നത്. റവന്യൂ, ജിയോളജി, മുനിസിപ്പല്‍, പഞ്ചായത്ത് കാര്യാലയങ്ങളില്‍നിന്ന് മണല്‍ഖനനത്തിന് നല്‍കിയിട്ടുള്ള അനുമതികള്‍ക്കുപിന്നില്‍ അഴിമതിപ്പണത്തിന്‍െറ സ്വാധീനമാണുള്ളത്. കൊളവയലില്‍ പുഴയോരത്താണ് മണല്‍ഖനനം നടന്നത്. പുഴയുടെ തീരം തകര്‍ത്താണ് മണല്‍ കടത്താന്‍ വഴി വെട്ടിയത്. ഇതിനെതിരായ പൊലീസ് നടപടികള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മണല്‍ഖനനത്തിനുള്ള അനുമതികളും ഇതുമായി ബന്ധപ്പെട്ട അഴിമതിയും വെളിച്ചത്തുവരാന്‍ കുറ്റമറ്റ അന്വേഷണം ആവശ്യമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.