വന്യമൃഗഭീഷണിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.എം.കെ മുന്നണി ധര്‍ണ

ഗൂഡല്ലൂര്‍: വന്യമൃഗങ്ങളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും വനംവകുപ്പിന്‍െറ മൗനത്തില്‍ പ്രതിഷേധിച്ചും ഡി.എം.കെ മുന്നണി കക്ഷികള്‍ ഗൂഡല്ലൂര്‍ ബസ്സ്റ്റാന്‍ഡിനുമുന്നില്‍ ധര്‍ണ നടത്തി. ഗൂഡല്ലൂര്‍ ഡി.എഫ്.ഒയുടെ മുന്നില്‍ മാര്‍ച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബസ് സ്റ്റാന്‍ഡില്‍ നടത്തിയത്. വന്യമൃഗശല്യങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കുക, വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലേക്ക് വരുന്നത് തടയുക, കൊലയാളി ആനയെ പിടികൂടുക എന്നീ ആവശ്യങ്ങളുന്നയിച്ചു. മുന്നണിയിലെ ഘടകകക്ഷിയായ ഇന്ത്യന്‍ മുസ്ലിംലീഗ് പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മനിതനേയമക്കള്‍ കക്ഷി നേതാക്കള്‍ പങ്കെടുത്തു. ഡി.എം.കെ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം. പാണ്ഡ്യരാജ് ഉദ്ഘാടനം ചെയ്തു. ഗൂഡല്ലൂര്‍ താലൂക്ക് കമ്മിറ്റി സെക്രട്ടറി എ. ലിയാക്കത്തലി അധ്യക്ഷതവഹിച്ചു. ഡി.എം.കെ നേതാക്കളായ രാജേന്ദ്രന്‍, കാശിലിംഗം, ശിവാനന്ദരാജ, അഡ്വ. മുരുകന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.പി. മുഹമ്മദ് ഹാജി, ഷാജി ചളിവയല്‍, കെ. ഹംസ, സി. കുഞ്ഞാപ്പി, എസ്. ബാലന്‍, എന്‍.എ. അഷ്റഫ്, മനിതനേയ മക്കള്‍ കക്ഷിനേതാക്കളായ അബ്ദുല്‍സമദ്, അഹ്മദ് യാസീന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.