മാനന്തവാടി: പൊലീസ് സഹകരണസംഘം കെട്ടിട നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ ഓഫിസില്‍ രേഖകള്‍ പരിശോധിക്കാനത്തെിയപ്പോള്‍ തടയുകയും കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കല്‍പറ്റയിലെ ജില്ലാ പൊലീസ് സഹകരണസംഘം ഓഫിസില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അന്വേഷണ ഉദ്യോഗസ്ഥനായ സഹകരണ വിജിലന്‍സ് ഡെപ്യൂട്ടി രജിസ്ട്രാര്‍ തോമസ് പൈലിയെ സഹകരണ സംഘം സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നത്രെ. സംഘം പ്രസിഡന്‍റ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവം നടന്നയുടന്‍ തന്നെ ഉദ്യോഗസ്ഥന്‍ സഹകരണ വിജിലന്‍സ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ടും ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നല്‍കി. എന്നാല്‍, പരാതി ലഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ളെന്നാണ് പ്രധാന പരാതി. കെട്ടിടനിര്‍മാണത്തിന് 1.36 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. എന്നാല്‍, സഹകരണ വകുപ്പിന്‍െറ മുന്‍കൂര്‍ അനുമതിയില്ലാതെയും പൊതുമരാമത്ത് മാന്വലിന് വിരുദ്ധവുമായും 60 ശതമാനം തുക ഉയര്‍ത്തി 1.86 കോടിക്കാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താത്ത പ്രവൃത്തികളും നടത്തിയിരുന്നു. ഇതിനെതിരെ പരാതിയുയര്‍ന്നതോടെയാണ് സഹകരണവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.