തിരുവനന്തപുരം: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സം ഭവെത്ത തുടർന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. കെ.എസ്.ആർ.ട ി.സി സർവിസ് നടത്തിയെങ്കിലും വിവിധയിടങ്ങളിൽ ഹർത്താൽ അനൂകൂലികൾ തടഞ്ഞു. രണ്ടിടത ്ത് ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കടകൾ ഭാഗികമായി തുറന്നു. സ്വകാര്യബസുകൾ രാവിലെ ഒാടിയെങ്കിലും പിന്നീട് സർവിസ് നിർത്തിെവച്ചു. ഇരുചക്രവാഹനങ്ങളും ടാക്സികളും ഒാേട്ടാകളും നിരത്തിലിറങ്ങി. ആറ്റുകാൽ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. കാട്ടാക്കടയ്ക്ക് സമീപം ചാരുപാറ, നെടുമങ്ങാടിന് സമീപം തൊളിക്കോട് എന്നിവിടങ്ങളിലാണ് ബസുകൾക്കു നേരെ കല്ലേറുണ്ടായത്്.
കാട്ടാക്കട ഡിപ്പോയിലെ ഒാർഡിനറി ബസിെൻറ ചില്ലുകൾ രാവിലെ 8.45 ഒാടെയാണ് ഹർത്താൽ അനുകൂലികൾ എറിഞ്ഞുതകർത്തത്. നെടുമങ്ങാടുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന് നേരെയാണ് രാവിലെ പത്തോടെ കല്ലേറുണ്ടായത്. ഇതിനു പുറമേ കണിയാപുരം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കണിയാപുരം, മലയിൻകീഴ്, പെരുങ്കടവിള, വെള്ളറട, ഉദയൻകുളങ്ങര, പഴയകട, കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ ബസുകൾ തടഞ്ഞു. നെടുമങ്ങാട്ട് ബസുകൾ ഒാടിയില്ല. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ രാവിെല ഒമ്പതോടെ ഏതാനും പ്രവർത്തകരെത്തി വാഹനങ്ങൾ തടയാൻ ശ്രമിച്ചത് സംഘർഷത്തിനും ഗതാഗത തടസ്സത്തിനും ഇടയാക്കി. തമ്പാനൂർ പൊലീസെത്തി ഇവരെ പിന്തിരിപ്പിച്ചതോടെ സർവിസുകൾ സാധാരണനിലയിലായി. സിറ്റി ഡിപ്പോ, വികാസ് ഭവൻ എന്നിവിടങ്ങളിൽനിന്ന് പതിവുപോലെ ബസുകൾ സർവിസ് നടത്തിയതിനാൽ നഗരയാത്രക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല.
എന്നാൽ, പലയിടങ്ങളിലും ബസ് തടയുന്നതായ വാർത്തകളെ തുടർന്ന് സർവിസുകൾ അതത് ഡിപ്പോകളിേലക്ക് തിരിച്ചുവിളിച്ചു. ബസുകൾക്ക് നേരെ കല്ലേറുണ്ടായാൽ പി.ഡി.പി.പി ആക്ട് അനുസരിച്ച് കേസെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആർ.ടി.സി രാവിലെതന്നെ ഡിപ്പോകൾക്ക് നിർദേശം നൽകിയിരുന്നു. കിളിമാനൂർ, വെഞ്ഞാറമൂട്, കല്ലറ മേഖലകളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. ഭരതന്നൂർ, കല്ലറ, കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം, വട്ടപ്പാറ എന്നിവിടങ്ങളിൽ കടകൾ സമരാനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചു. തിരുവനന്തപുരം നഗരസഭയുടെ ബജറ്റ് ഹർത്താലിനെ തുടർന്ന് ചൊവ്വാഴ്ചയിലേക്ക് മാറ്റി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ പ്രധാന ജങ്ഷനുകളിലടക്കം പൊലീസിനെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.