ശസ്ത്രക്രിയക്കിടെ േരാഗി മരിച്ചസംഭവം: വനിതാ കമീഷൻ ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശിയായ സമീർ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടെ തലസ്ഥാനത്തെ സ്വകാര്യആശുപത്രിയിൽ മരിച്ച സംഭവത്തിൽ കേരള വനിതാ കമീഷൻ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സമീറിൻെറ ഭാര്യ വനിതാ കമീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ അംഗം ഡോ. ഷാഹിദ കമാലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് നേരത്തേ രണ്ടു തവണ സമീർ ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. വൃക്കയിൽ കല്ലുകൾ വീണ്ടും കാണപ്പെട്ടതിനാൽ മൂന്നാമതും ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാൽ, മൂന്നാമത്തെ ശസ്ത്രക്രിയക്കിടെ സമീർ മരിച്ചെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും പോസ്റ്റ്േമാർട്ടം റിപ്പോർട്ട് ഉൾപ്പെടെ പരാതി നൽകിയിട്ടും കഴക്കൂട്ടം അസിസ്റ്റൻറ് പൊലീസ് കമീഷണർ നീതി ലഭ്യമാക്കിയില്ലെന്നും പരാതിയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരി ഡി.ജി.പിക്ക് പരാതി നൽകുകയും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് കമീഷൻ ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് ഡോ. ഷാഹിദ കമാൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.