തിരുവനന്തപുരം: തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര-ആഭ്യന്തര ടെർമിനലുകളിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് ഉപയോഗപ്പെടുത്തിയ വാക്ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കും. മൂന്ന് മീറ്റര്‍ ചുറ്റളവില്‍ 10 പേരുടെ വരെ ശരീര ഊഷ്മാവ് വേര്‍തിരിച്ച് ഇതുവഴി നീരിക്ഷിക്കാനാവും. ഓരോരുത്തരുെടയും മുഖം പ്രത്യേകം കാമറയില്‍ ചിത്രീകരിക്കാനും കഴിയും. യാത്രക്കാർ 3.2 മീറ്റര്‍ ദൂരത്ത് എത്തുമ്പോള്‍തന്നെ ശരീര ഊഷ്മാവും മുഖചിത്രവും ലഭ്യമാകും. തുടര്‍ന്ന് താപവ്യതിയാനമുള്ളവരെ നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാനും മറ്റ് പരിശോധനകള്‍ക്ക് മാറ്റാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.