297 യാത്രക്കാരുമായി 'രാജധാനി' തലസ്ഥാനത്ത് എത്തി

തിരുവനന്തപുരം: ന്യൂഡൽഹിയിൽനിന്ന് 297 യാത്രക്കാരുമായി രണ്ടാം സ്പെഷൽ ട്രെയിൻ തലസ്ഥാനത്തെത്തി. ചൊവ്വാഴ്ച രാവിലെ 6.15നാണ് 181 പുരുഷന്മാരും 96 സ്ത്രീകളും 20 കുട്ടികളുമടങ്ങുന്ന സംഘമെത്തിയത്. തിരുവനന്തപുരം സ്വദേശികളായ 103 പേരും തമിഴ്നാട്ടിൽനിന്ന് 39 പേരും കൊല്ലം -74, പത്തനംതിട്ട -68, ആലപ്പുഴ -12, കോട്ടയത്തുനിന്നും ഒരാളുമുണ്ടായിരുന്നു. 156 പേർ റെഡ് സോണിൽനിന്ന് വന്നവരാണ്. ആർക്കും രോഗലക്ഷണമില്ല. 37 പേരെ സർക്കാർ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്കും മറ്റുള്ളവരെ വീടുകളിലേക്കും വിട്ടു. തമിഴ്നാട് സ്വദേശിയായ ഗർഭിണിയെ ആംബുലൻസിൽ നാട്ടിലേക്ക് അയച്ചു. യാത്രക്കാരെ വീടുകളിലെത്തിക്കുന്നതിന് ഒമ്പത് കെ.എസ്.ആർ.ടി.സി ബസുകളാണ് റെയിൽവേ സ്റ്റേഷനിൽ സജ്ജീകരിച്ചിരുന്നത്. യാത്രക്കാരെ പുറത്തിറക്കിയ ശേഷം ആരോഗ്യവകുപ്പിൻെറ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനും യാത്രക്കാരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ച േശഷം ഇവർ സഞ്ചരിച്ച ബസുകളും അണുനശീകരണം നടത്തി. ചൊവ്വാഴ്ച വൈകീട്ട് 7.15ന് തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാരുമായി രാജധാനി എക്സ്പ്രസ് ഡൽഹിയിലേക്ക് പുറപ്പെട്ടു. 115 സ്ത്രീകൾ അടക്കം 354 പേരാണ് ട്രെയിനിലുള്ളത്. മേയ് 15ലെ ആദ്യ ട്രെയിനിൽ 1054 ‍യാത്രക്കാർ ഡൽഹിയിൽനിന്ന് കേരളത്തിലെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.