മുത്തൂറ്റിന് സഹായവുമായി ഇന്ത്യൻ ബാങ്ക്; ചോദ്യം ചെയ്ത് സി.െഎ.ടി.യു

തിരുവനന്തപുരം: സ്വകാര്യ പണമിടപാട്‌ സ്ഥാപനമായ മുത്തൂറ്റ്‌ ഫിൻകോർപ്പിന് സാമ്പത്തികസഹായം നൽകാൻ പൊതുമേഖലയിലെ ഇ ന്ത്യൻ ബാങ്ക്‌ ധാരണപത്രം ഒപ്പിട്ടതിനെ ചോദ്യം ചെയ്ത് സി.െഎ.ടി.യു. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട്‌ സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യൻ ബാങ്ക്‌ എം.ഡി പത്മജ ചുന്ദുരുവിനും കത്ത്‌ നൽകി. അധാർമികവും അഴിമതിയാരോപണങ്ങൾക്ക്‌ ഇടനൽകുന്നതുമാണ്‌ ഈ നടപടിയെന്ന്‌ കത്തിൽ ചൂണ്ടിക്കാട്ടി. സ്വർണപണയ ഇടപാടുകൾ അടക്കം നടത്തുന്ന ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനമാണ്‌ മുത്തൂറ്റ്‌ ഫിൻകോർപ്‌. ഗ്രാമീണമേഖലയിൽ ഉൾെപ്പടെ ജനങ്ങൾക്ക്‌ സാമ്പത്തികസഹായം നൽകാൻ ബാധ്യതയുള്ള പൊതുമേഖലസ്ഥാപനമാണ്‌ ഇന്ത്യൻ ബാങ്ക്‌. സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭം കുന്നുകൂട്ടൽ മാത്രമാണ്‌. അമിത പലിശ ഈടാക്കുന്നവരും ഇങ്ങനെ പെരുകുന്ന കുടിശ്ശിക പിരിച്ചെടുക്കാൻ ഗുണ്ടകളെ നിയോഗിക്കുന്നവരുമാണ്‌ സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങൾ. 18-20 ശതമാനം വരെ പലിശയാണ്‌ മുത്തൂറ്റ്‌ പണയവായ്‌പകളിൽ ഈടാക്കുന്നത്‌. ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക്‌ ആശ്വാസം നൽകേണ്ട പൊതുമേഖല ബാങ്കുകൾ സ്വകാര്യ പണമിടപാടുകാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിന്നുകൊടുക്കുന്നത്‌ അംഗീകരിക്കാൻ കഴിയില്ല. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന്‌ ധനമന്ത്രിയോട്‌ എളമരം കരീം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.