ഖനന നിരോധനം പിൻവലിച്ചത് കടുത്ത ജനദ്രോഹം -വി.എം. സുധീരൻ

തിരുവനന്തപുരം: പാറ ഖനന നിരോധനം പിൻവലിച്ച തീരുമാനം കടുത്ത ജനദ്രോഹമാണെന്നും അടിയന്തരമായി അത് റദ്ദാക്കണമെന്നും കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ എന്നിവർക്ക് കത്ത് നൽകി. ക്വാറി ലോബിയുടെ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് സർക്കാറിൻെറ ഈ തീരുമാനം. ജനതാൽപര്യത്തെക്കാളുപരി ക്വാറി ഉടമകളുടെ താൽപര്യങ്ങൾക്കാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്ന് ഇതോടെ വ്യക്തമാണ്. സംസ്ഥാനത്ത് ഔദ്യോഗികമായി 750 ക്വാറികൾ പ്രവർത്തിക്കുമ്പോൾ ആറായിരത്തിൽപരം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാതെ അവർക്കും സ്വൈരവിഹാരം നടത്തുന്നതിന് കളമൊരുക്കുകയാണ് സർക്കാർ. ഇൗ കള്ളക്കളി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വി.എം. സുധീരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.