ന്യൂഡൽഹി: ധീരവും നിഷ്പക്ഷവുമായ വിധികളിലൂടെ കേന്ദ്ര സർക്കാറിൻെറ അപ്രീതിക്കിരയായ ഗുജറാത്ത് ഹൈകോടതി ജഡ്ജി ആഖിൽ ഖുറൈശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസാക്കുന്ന കാര്യത്തിൽ സുപ്രീംകോടതി കേന്ദ്രത്തിന് വീണ്ടും ഒരാഴ്ച സമയം നീട്ടിനൽകി. ഒരാഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതിനെ തുടർന്നാണ് സമയം വീണ്ടും നീട്ടിനൽകിയത്. സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിട്ടും ആഖിൽ ഖുറൈശിയെ നിയമിക്കാത്തതിനെതിരെ ഗുജറാത്ത് ഹൈകോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിച്ചത്. ആഗസ്റ്റ് രണ്ടിന് ഹരജി പരിഗണിച്ചപ്പോൾ 14നകം തീരുമാനമെടുക്കണമെന്ന് തുഷാർ മേത്തക്ക് സുപ്രീംകോടതി നിർദേശം നൽകിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.