തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പ്രചാരണത്തിനെത്തും. എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമാണ് ഇരുവരും എത്തുന്നത്. 17നാണ് അമിത് ഷായുടെ കേരളത്തിലെ ആദ്യ പരിപാടി. രണ്ടാമത്തെ വരവിലാണ് അദ്ദേഹം വയനാട് പ്രചാരണം നടത്തുക. രാഹുല്‍ മത്സരിക്കുന്ന അമേത്തിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ സ്മൃതി ഇറാനി ഒമ്പതിന് കേരളത്തിലെത്തുന്നുണ്ട്. അവരും രണ്ടാമത്തെ വരവിലാകും വയനാട് സന്ദര്‍ശിക്കുന്നത്. ഒരു ദിവസം മുഴുവന്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ സ്മൃതി സംബന്ധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 12നും 18നും കേരളത്തില്‍ പ്രചാരണം നയിക്കും. 12ന് കോഴിക്കോട് എൻ.ഡി.എ റാലിയില്‍ പങ്കെടുക്കും. 18ലെ പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാരായ ആര്‍.കെ. സിങ് ഒമ്പതിനും സുഷമാ സ്വരാജ് 11നും രാജ്‌നാഥ് സിങ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മലാ സീതാരാമന്‍ 16നും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദേശീയ നേതാക്കളായ ഷാനവാസ് ഹുസൈന്‍ 10നും െയദിയൂരപ്പ എട്ടിനും പ്രചാരണത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.