തിരുവനന്തപുരം: എയർപോർട്ടിലേക്ക് വന്ന കാർ കവടിയാറിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുവയസ്സുകാരനുൾപ്പെടെ ഏഴുപ േർക്ക് പരിക്കേറ്റു. തെങ്കാശി സ്വദേശികളായ പളനിവേൽ (50), മാരിയപ്പൻ (62), കാർത്തിവേൽ രാജ (30), മുത്തുകുമാർ (52), മാണിക്യം (62), കാർത്തിക (27), ഇവരുടെ മകൾ റിധന്യ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച പുലർച്ച 3.15 ഓടെയാണ് കവടിയാറിൽ രാജ്ഭവന് സമീപം ഡിവൈഡറിൽ ഇടിച്ച് ഇവർ സഞ്ചരിച്ച സൈലോ കാർ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം. അതുവഴിവന്ന മറ്റു യാത്രക്കാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.