തിരുവനന്തപുരം: ജില്ല സൂപ്പർ ഡിവിഷൻ ഫുട്ബാളിൽ കേരള പൊലീസിനും സെൻറ് ജോർജിനും വിജയം. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പൊലീസ് സെൻറ് മേരീസിനെ തകർത്തത്. പൊലീസിനായി ഫിറോസ് രണ്ടുഗോളും അഖിൽ ഒരുഗോളും നേടി. വൈകീട്ട് നടന്ന മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഗോൾഡൻ ഈഗിൾസിനെ സെൻറ് ജോർജ് പറപ്പിച്ചത്. ലീഗിൽ സെൻറ് ജോർജിെൻറ ആദ്യ വിജയമാണ്. കളിയുടെ രണ്ടാമത്തെ മിനിറ്റിൽ തന്നെ നോളനിലൂടെ സെൻറ് ജോർജ് മുന്നിലെത്തി. എന്നാൽ പൊരുതിക്കളിച്ച ഈഗിൾസ് പതിനെട്ടാം മിനിറ്റിൽ ഒപ്പമെത്തി. ഗാവിസ് പോസ്റ്റിലേക്ക് നീട്ടിയടിച്ച പന്ത് പ്രതിരോധക്കാരുടെ കൈയിൽ തട്ടി തെറിക്കുകയായിരുന്നു. ഹാൻഡ് ബാളിന് റഫറി പിഴയായി വിധിച്ചത് പെനാൽറ്റി. കിട്ടിയ അവസരം സ്റ്റാലിൻ പാഴാക്കിയില്ല. സ്കോർ (1-1). എന്നാൽ, കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കി നിൽെക്ക അരുൺ ആൻറണി നേടിയ ഗോളിലൂടെ സെൻറ് ജോർജ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്ന് വൈകീട്ട് 3.30ന് ഏജീസ് കേരള പൊഴിയൂർ എസ്.എം.ആർ.സിയെയും രണ്ടാം മത്സരത്തിൽ എസ്.ബി.ഐ ടൈറ്റാനിയത്തെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.