നേമം: വിധവക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കാലതാമസം ഉണ്ടായത് സംബന്ധിച്ച് കല്ലിയൂര്‍ വില്ലേജ് ഓഫിസിന് മു ന്നില്‍ ഉന്തും തള്ളും. കാക്കാമൂല ശാസ്താംകോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസിന് മുന്നില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കാക്കാമൂല സ്വദേശിനിയായ സ്ത്രീക്ക് അതു നല്‍കാത്തതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകർ തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. വിധവ പെന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്ത്രീക്ക് വില്ലേജ് ഓഫിസില്‍നിന്ന് ലഭിച്ചില്ല. ഇവര്‍ പുനര്‍വിവാഹിതയായി എന്ന് തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിെച്ചന്ന് പറഞ്ഞുകൊണ്ടായിരുന്നു സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതോടെ ഇവര്‍ വില്ലേജ് ഓഫിസിന് മുന്നില്‍നിന്ന് കരച്ചിലായി. സംഭവം അറിഞ്ഞെത്തിയ സി.പി.എം പ്രവര്‍ത്തകന്‍ വിഷയത്തില്‍ ഇടപെട്ടതോടെ ബി.ജെ.പി പ്രവര്‍ത്തകന്‍ വില്ലേജ് ഓഫിസിന് മുന്നില്‍ വരുകയും സി.പി.എം പ്രവര്‍ത്തകനെ പിടിച്ചുതള്ളുകയുമായിരുന്നു. തുടർന്ന് നേമം പൊലീസ് സ്ഥലത്തെത്തുകയും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.