തിരുവനന്തപുരം: ലാവലിൻ അഴിമതി കേസ് നടപടി കോടതി രണ്ടുമാസത്തേക്ക് മാറ്റി. പ്രതികളെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.െഎ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്‌തതിനെതുടർന്നാണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയുടെ നടപടി. ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ഒപ്പിട്ട കരാർ വഴി സംസ്ഥാന സർക്കാറിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. കെ.ജി. രാജശേഖരൻ നായർ, ആർ. ശിവദാസ്, എം. കസ്തൂരിരംഗ അയ്യർ എന്നിവരാണ് പ്രതികൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പ്രതികളെ നേരത്തേ കുറ്റമുക്തരാക്കിയിരുന്നു. നവംബർ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.