നഗരത്തിലെ തകർന്ന റോഡുകൾ പുനർനിർമിക്കണം- വി.എസ്​. ശിവകുമാർ

തിരുവനന്തപുരം: ദീർഘകാലമായി തകർന്നുകിടക്കുന്ന നഗരത്തിലെ റോഡുകൾ പുനർനിർമിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയിൽ നിന്നും നഗരത്തിലേക്ക് പ്രവേശിക്കുന്ന കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ്, ചാക്ക-വള്ളക്കടവ് റോഡ്, പടിഞ്ഞാറേക്കോട്ട-കാഞ്ഞിരവിളാകം റോഡ്, വലിയതുറ-ബീമാപള്ളി-പൂന്തുറ റോഡ്, സ്റ്റാച്യു- ജനറൽ ഹോസ്പിറ്റൽ- വഞ്ചിയൂർ റോഡ്, ഈഞ്ചയ്ക്കൽ-വള്ളക്കടവ് റോഡ്, ഇടപ്പഴിഞ്ഞി-ജഗതി- സി.ഐ.ടി. റോഡ് തുടങ്ങിയവ തകർന്ന അവസ്ഥയിലാണ്. 70 ശതമാനം പണി പൂർത്തിയാക്കിയ വഴുതക്കാട്-തൈക്കാട് റോഡി​െൻറ നിർമാണം പൂർത്തിയാക്കുന്നതിന് ജില്ല വികസന അതോറിറ്റി സ്ഥലമേറ്റെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. തകർന്ന പൊതുമരാമത്ത് റോഡുകൾ മുഴുവൻ സർക്കാറും നഗരസഭാറോഡുകൾ നഗരസഭയും നവീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ് നവീകരിക്കുന്നതിന് പഠനം നടത്തി പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുന്നതിന് ആവശ്യമായ തുക അനുവദിച്ചു. പ്രസ്തുത റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ ഏഴ് ലക്ഷം രൂപ അനുവദിച്ചതായും എം.എൽ.എ പറഞ്ഞു. നവീകരണത്തിനായി സി.ആർ.എഫിൽനിന്ന് 1.80 കോടിരൂപ അനുവദിച്ച ജഗതി-കണ്ണേറ്റുമുക്ക്-കിള്ളിപ്പാലം റോഡി​െൻറ നിർമാണം ആരംഭിച്ചതായും എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് (റോഡ് വിഭാഗം), നഗരസഭ, മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മുൻ കൗൺസിലർമാരായ, പി.പത്മകുമാർ, പാളയം ഉദയൻ, ആർ. ഹരികുമാർ, എസ്. കൃഷ്ണൻ പോറ്റി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.