തിരുവനന്തപുരം: കേരളത്തിെൻറ പുനർനിർമാണത്തിനുള്ള ധനസമാഹരണ യജ്ഞത്തിനായി തിരുവനന്തപുരം ഒരുങ്ങുന്നു. 11 മുതൽ 15 വരെ നടക്കുന്ന ധനശേഖരണ പരിപാടിക്കായി ജില്ല ഭരണകൂടം ഒരുക്കം തുടങ്ങി. താലൂക്ക് അടിസ്ഥാനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തിയാണ് ഫണ്ട് ശേഖരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ചെക്കുകളും ഡ്രാഫ്റ്റുകളുമായി നേരിട്ട് ആർക്കും നൽകാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് ധനശേഖണയജ്ഞം. കേരളത്തെ പുനർനിർമിക്കാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർഥിച്ചു. 11നാണ് തിരുവനന്തപുരം താലൂക്കിലെ ധനശേഖരണം. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ വി.ജെ.ടി ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തും. 13ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ നെടുങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിലും 14ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ ആറ്റിങ്ങൽ ടൗൺ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചുവരെ വർക്കല മുനിസിപ്പൽ ഓഫിസ് ഹാളിലും ധനശേഖരണം നടത്തും. നെയ്യാറ്റിൻകര താലൂക്കിലെ ധനശേഖരണം 15ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്നുവരെ നെയ്യാറ്റിൻകര ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലും കാട്ടാക്കട താലൂക്കിലേത് അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെ കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഓഡിറ്റോറിയത്തിലും നടക്കും. ദുരിതാശ്വാസനിധിയിലേക്കുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും സർക്കാർ വകുപ്പുകൾ വഴിയും നൽകാം. താലൂക്ക് അടിസ്ഥാനത്തിൽ വകുപ്പുകൾ ശേഖരിക്കുന്ന തുക ഓരോ താലൂക്കിലും നിശ്ചയിച്ചിട്ടുള്ള സിറ്റിങ്ങിൽെവച്ച് മന്ത്രിക്ക് നേരിട്ട് കൈമാറും. സ്‌കൂൾ കുട്ടികളും നവകേരളത്തിെൻറ നിർമാണത്തിൽ പങ്കാളികളാകും. 11ന് ജില്ലയിലെ സ്‌കൂളുകളിൽ ദുരിതാശ്വാസഫണ്ട് ശേഖരണം നടക്കും. പി.ടി.എയുടെ സഹകരണത്തോടെയാണ് എല്ലാ വിദ്യാലയത്തിലും ഫണ്ട് ശേഖരിക്കുക. 11ന് രാവിലെ 10ന് കോട്ടൺഹിൽ സ്‌കൂളിൽനിന്നും ഉച്ചക്ക് 12ന് പട്ടം സെൻറ് മേരീസ് സ്‌കൂളിൽനിന്നും ഫണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.