വിഴിഞ്ഞം: അടിമലത്തുറയിൽ വീട്ടിൽ കയറി മാതാവിനെയും മക്കളെയും വധിക്കാൻ ശ്രമിച്ച കേസിൽ പുല്ലുവിള കരുംകുളം ചാരത്തടി പുരയിടം വീട്ടിൽ ഷിബു (25)വിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. അടിമലത്തുറ അമ്പലത്തുംമൂല മുസ്ലിംപള്ളിക്കുസമീപം താമസിക്കുന്ന റഫീഖിനെയും സഹോദരനെയും മാതാവിനെയുമാണ് പ്രതി സംഘം ചേർന്ന് വധിക്കാൻ ശ്രമിച്ചത്. സംഭവശേഷം കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വിഴിഞ്ഞം ഇൻസ്പെക്ടർ ഓഫ് പൊലീസ് ബൈജു എൽ.എസ്. നായരുടെ നേതൃത്വത്തിൽ എസ്.ഐ ഇ. ഗോപകുമാർ, സി.പി.ഒമാരായ ജോസ്, നിജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.