വെളിയം: കരിങ്ങന്നൂരിൽ തെരുവുനായ് ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. നാട്ടുകാരെയും വിദ്യാർഥികളെയും നായ്ക്കൾ കടിക്കാൻ ശ്രമിക്കുന്നത് പതിവാണ്. നായ്ക്കളെ വന്ധ്യംകരിക്കുന്നതിെൻറ ഭാഗമായി എ.ബി.സി പ്രോജക്ടിൽ ഉൾപ്പെടുത്തി സർക്കാർ മൂന്നു ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ, തുടർനടപടി വൈകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. നായ്ക്കളെ വന്ധ്യംകരിക്കുന്നതിെൻറ ഭാഗമായി പഞ്ചായത്തിലെ റോഡുവിള, പൂങ്കോട് എന്നീ സ്ഥലങ്ങളിലൊന്നിൽ കെട്ടിടം നിർമിക്കും. മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.