പുനലൂർ: പട്ടാപ്പകൽ തോക്ക് ചൂണ്ടി വനത്തിലെ ചന്ദനം മുറിച്ചുകടത്തിയ കേസിൽ തമിഴ്നാട്ടിലെ അഞ്ചംഗസംഘം പിടിയിൽ. പുളിയറ കർക്കുടി സ്വദേശികളായ കറുപ്പുസ്വാമി (32), കറുപ്പുസ്വാമി (37), സുരേഷ് (25), തങ്കദുരെ (37), ചെങ്കോട്ട സ്വദേശി മുസ്തഫ (43) എന്നിവരെയാണ് ബുധനാഴ്ച ഉച്ചക്ക് പുളിയറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് നാടൻ തോക്കും ഉണ്ടകളും കണ്ടെടുത്തു. തങ്കദുരെ നേരത്തെ രണ്ടുതവണ ആര്യങ്കാവിൽനിന്ന് ചന്ദനം മുറിച്ചുകടത്തിയ കേസിൽ പ്രതിയാണ്. കോട്ടവാസൽ വനത്തിൽ ഞായറാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അഞ്ചംഗസംഘം കൊള്ള നടത്തിയത്. 70 സെ.മീ. ചുറ്റളവ് വരുന്ന ചന്ദനമാണ് കടത്തിയത്. വാച്ചർമാർ എത്തിയെങ്കിലും സംഘം തോക്കുചൂണ്ടിയതോടെ ഇവർ പിന്തിരിഞ്ഞു. പ്രതികളെ ചെങ്കോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാപ്ഷൻ klg 2 ചന്ദനം മുറിച്ചുകടത്തിയതിന് അറസ്റ്റിലായവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.