പാറശ്ശാല: തമിഴ്നാട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന 23.5 ലക്ഷത്തിെൻറ . തിരുച്ചിറപള്ളി സ്വദേശിയായ ജ്ഞാനശേഖർ (25), ഡിണ്ടിക്കൽ സ്വദേശി മുരുകൻ (45) എന്നിവരാണ് അരവിള എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനക്കിടെ പിടിയിലായത്. തിരുനെൽവേലിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ആർ.ടി.സി ബസിൽ രണ്ട് ബാഗുകളിലാണ് രേഖകൾ ഇല്ലാതെ പണം കടത്തിക്കൊണ്ടുവന്നത്. തിരുവനന്തപുരത്തെ ഒരു വ്യക്തിക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നും ഇതിനുമുമ്പും സമാനമായ രീതിയിൽ പണം കടത്തിയിട്ടുണ്ടെന്നും പിടിയിലായവർ അധികൃതരോട് പറഞ്ഞു. ഇൻസ്പെക്ടർ എസ്.കെ സന്തോഷ്കുമാർ, പ്രവൻറീവ് ഓഫിസർമാരായ ജി. സുനിൽരാജ്, ആർ. രാജേഷ്കുമാർ എന്നിവരാണ് പണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.