തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതനേതാവിനെ എം.എൽ.എ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി പൊലീസിന് കൈമാറാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച സി.പി.എം ജില്ല, സംസ്ഥാന നേതാക്കള്‍, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. പരാതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം പൊലീസിന് കൈമാറണമെന്നിരിക്കെ പാര്‍ട്ടിയില്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ് സി.പി.എം നേതൃത്വത്തിൽനിന്നുണ്ടായത്. എം.എല്‍.എക്കൊപ്പം സി.പി.എം നേതൃത്വവും പ്രതിക്കൂട്ടിലാകുകയാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.