ആറ്റിങ്ങല്‍: ഉത്സവഘോഷയാത്രക്കിടെ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍ പിടിയിൽ. എ.കെ നഗര്‍ വട്ടവിളവീട്ടില്‍ രാഹുല്‍ (22), കീഴാറ്റിങ്ങല്‍ എ.കെ നഗര്‍ വട്ടവിളവീട്ടില്‍ പ്രബീഷ് (27), വട്ടവിളവീട്ടില്‍ കിച്ചു എന്ന സുജിത്ത് (23) എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പാണ് സംഭവം. കടയ്ക്കാവൂര്‍ രാമരച്ചന്‍വിള ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയുടെ നടത്തിപ്പിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മേല്‍കടയ്ക്കാവൂര്‍ പഴഞ്ചിറ പറകുന്ന് സുനിയുടെ മകന്‍ അഭിന്‍കുമാറി (21)നെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കടയ്ക്കാവൂര്‍ ഇന്‍സ്പക്ടര്‍ കെ.എസ്. അരുണിെൻറ നേതൃത്വത്തില്‍ എസ്.എച്ച്.ഒ സെന്തില്‍കുമാര്‍, എ.എസ്.ഐ മുകുന്ദന്‍, സി.പി.ഒമാരായ സജു, ബിനോജ്, ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.