ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ താലിമാല പൊട്ടിച്ചുകടന്നു

മലയിൻകീഴ്: വീട് ചോദിച്ചറിയാനെന്ന വ്യാജേന . വിളപ്പിൽശാല, പുറ്റുമേൽകോണം, കുശവൂർ തടത്തരികത്തുവീട്ടിൽ അംബിക(60)യുടെ രണ്ട് പവനോളം തൂക്കംവരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. കഴിഞ്ഞദിവസം വൈകീട്ട് മൂേന്നാടെയാണ് സംഭവം. പലചരക്കുകടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവെ പുറ്റുമേൽ കോണം ബസ്സ്റ്റോപ്പിന് സമീപം ബൈക്കിലെത്തിയ രണ്ടുപേർ അംബികയോട് മറ്റൊരാളുടെ വീട് ചോദിച്ചു. അറിയില്ലെന്ന് മറുപടി പറയുന്നതിനിടെ പിറകിൽ ഇരുന്ന ആൾ മാല പിടിച്ചുപറിക്കുകയായിരുന്നു. ഇയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലായിരുന്നു. മാല പൊട്ടിച്ചയാളുടെ പാൻറ്സിൽ വീട്ടമ്മ പിടിച്ചെങ്കിലും ബൈക്ക് അമിതവേഗത്തിൽ കുണ്ടാമൂഴി ഭാഗത്തേക്ക് ഓടിച്ചുപോയി. വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.