കിണറ്റിലകപ്പെട്ട സഹോദരങ്ങളിലൊരാൾ ആശുപത്രിയിൽ

വെഞ്ഞാറമൂട്: കിണറ്റിലകപ്പെട്ട സഹോദരങ്ങളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിച്ചു. പുളിമാത്ത് കുഴിവിള വീട്ടിൽ കൊച്ചുമണിയാണ് (48) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. കുളിക്കുന്നതിന് കിണറിൽനിന്ന് വെള്ളം കോരുന്നതിനിടെ തൊട്ടി പൊട്ടി കിണറ്റിൽ വീണു. തൊട്ടി എടുക്കുന്നതിന് കിണറ്റിലിറങ്ങിയ കൊച്ചുമണി കാൽ വഴുതി 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. തുടർന്ന് സഹോദരൻ മധു (45) കിണറ്റിലിറങ്ങി രക്ഷപ്പെടുത്താനായി കൊച്ചുമണിയെ ഉർത്തിയെങ്കിലും മധുവും അവശനായി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി ഇരുവരെയും കരയ്ക്കെത്തിച്ചു. രണ്ടുപേരെയും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടുമണിയോടെ കൊച്ചുമണി മരിച്ചു. ഭാര്യ: രാജി. മക്കൾ: അശ്വതി, അഭിരാമി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.