അഞ്ചൽ: സാമൂഹികവിരുദ്ധർ വീടിെൻറ ജനൽചില്ലും പോർച്ചിൽ കിടന്ന ജീപ്പും അടിച്ചുതകർത്തതായി പരാതി. അഞ്ചൽ പനച്ചവിള ശിൽപാലയത്തിൽ സ്വയംവരെൻറ വീടിന് നേരേയാണ് കഴിഞ്ഞദിവസം രാത്രി ആക്രമണമുണ്ടായത്. ഇതുസംബന്ധിച്ച് അദ്ദേഹം പൊലീസിൽ പരാതി നൽകി. സ്വയംവരൻ കുടുംബസമേതം ഏതാനും ദിവസമായി ബംഗളൂരുവിലായതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. രാവിലെ അയൽവാസികളാണ് അദ്ദേഹത്തെ വിവരമറിയിച്ചത്. വിവരമറിച്ച നാട്ടുകാരെ അക്രമികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഈ പ്രദേശത്ത് രാത്രിയിൽ സമാനരീതിയിലുള്ള അതിക്രമങ്ങൾ മിക്കപ്പോഴും നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെ പ്രദേശത്തെ ഒരുവീട്ടിലെ പോർച്ചിൽ കിടന്ന കാറിെൻറ ചില്ലുകൾ തകർക്കുകയും വാഴകൾ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് വേണ്ടത്ര ഗൗരവം കാണിക്കുകയോ പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് അന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പൊലീസ് നടപടിയെടുക്കാത്തതാണ് വീണ്ടും അക്രമമുണ്ടാകാൻ കാരണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.