ആളില്ലാത്ത വീട്ടിൽ മോഷണം: 18 പവൻ സ്വർണവും 15000 രൂപയും കവർന്നു

നെടുമങ്ങാട്: ആളില്ലാത്ത വീട്ടിൽനിന്ന് 18 പവൻ സ്വർണവും 15000 രൂപയും കവർന്നു. അരുവിക്കര അഴിക്കോട് പ്ലാേങ്കാണം ദാറുൽ ബർക്കത്തിൽ മാധ്യമം അഴിക്കോട് ഏജൻറ് അബ്ദുല്ലയുടെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി കവർച്ച നടന്നത്. അബ്ദുല്ലയും കുടുംബവും ശനിയാഴ്ച പെരുമാതുറയിലെ ബന്ധു വീട്ടിൽപോയ ശേഷം ഞായറാഴ്ച തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ജനൽ ചില്ലുകൾ തകർത്ത് കമ്പികൾ വളച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീട്ടിലെ മുഴുവൻ അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. അരുവിക്കര പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കുറച്ചുനാളുകളായി നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമാവുകയാണ്. ഒരാഴ്ചക്കിടെ നെടുമങ്ങാട് ടൗണിൽ പലയിടത്തും മോഷണം നടന്നിരുന്നു. ടൗണിലെ ബാറിൽനിന്ന് 80000 രൂപയും വാളിക്കോട് പച്ചക്കറി കടയിൽനിന്ന് രണ്ടരലക്ഷവും മോഷണം പോയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.