കൊട്ടാരക്കര: അബ്കാരി കേസ് പ്രതിക്ക് മൂന്നുവർഷം കഠിനതടവും രണ്ട് ലക്ഷം പിഴയും വിധിച്ചു. ഏഴ് ലിറ്റർ ചാരായവും 125 ലിറ്റർ കോടയും വാറ്റുപകരണങ്ങൾ ഉപയോഗിച്ച് വീട്ടിൽ െവച്ച് വാറ്റിയ കുറ്റത്തിന് ജലജയെയാണ് അഡീഷനൽ സെഷൻസ് ജഡ്ജ് ജി. ഗിരീഷ് ശിക്ഷിച്ചത്. ചാരായം കൈവശം െവച്ചതിന് രണ്ടുവർഷം തടവും ഒരു ലക്ഷം പിഴയും കോടയും വാറ്റുപകരണങ്ങളും കൈവശം െവച്ചതിന് ഒരു വർഷം തടവും ഒരു ലക്ഷം പിഴയുമുൾപ്പെടെയാണ് ശിക്ഷ. എക്സൈസ് ഇൻസ്പെക്ടർ എ. അജിദാസിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ശശിധരൻപിള്ള ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.