ടിംബർ ഡിപ്പോക്ക് സുരക്ഷ ഒരുക്കാനെന്ന പേരിൽ വനംവകുപ്പ് സഞ്ചാരസ്വാതന്ത്ര്യം തടയുന്നതായി പരാതി

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടിംബർ ഡിപ്പോക്ക് സുരക്ഷ ഒരുക്കാനെന്ന പേരിൽ നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകം. വർഷങ്ങൾക്ക് മുമ്പ് വനംവകുപ്പിന് തടികൾ സൂക്ഷിക്കുന്നതിന് റവന്യൂ വകുപ്പിൽനിന്ന് വിട്ടുനൽകിയതാണ് നിർദിഷ്ട ഡിപ്പോ ഭൂമിയെന്ന് കേരളാ കോൺഗ്രസ് നേതാവ് റോയി ഉമ്മൻ താലൂക്ക് സഭയിൽ പറഞ്ഞു. മുൻ സർക്കാറി​െൻറ കാലത്ത് കുളത്തൂപ്പുഴ ടിംബർ ഡിപ്പോക്ക് ചുറ്റും മതിൽ കെട്ടുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ നീക്കം അന്നത്തെ എം.എൽ.എയായിരുന്ന കെ. രാജു ഇടപെട്ട് തടഞ്ഞിരുന്നു. അദ്ദേഹം വനംമന്ത്രിയായപ്പോൾ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുമെന്ന് കരുതുന്നില്ലെന്നും മന്ത്രി അറിയാതെ വകുപ്പിലെ ചില ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയുള്ള യാതൊരു നിർമാണ പ്രവർത്തനവും നടത്താൻ വനംവകുപ്പിന് അധികാരവും ഇല്ലെന്ന നിലപാടിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.