തനിക്കെതിരായ വാര്‍ത്ത അടിസ്ഥാനരഹിതം -പി.കെ. ശ്രീമതി തിരുവനന്തപുരം: തെൻറ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് കണ്ണൂര്‍ ദേശീയപാത ബൈപാസിെൻറ അലൈന്‍മെൻറ് മാറ്റിയതെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി അറിയിച്ചു. തെൻറ ഭൂമി രക്ഷിക്കാന്‍ തുരുത്തിയിലെ പട്ടികജാതി കോളനിയിലെ കുടുംബങ്ങളെ ഒഴിപ്പിക്കുെന്നന്ന് വാര്‍ത്ത നല്‍കിയത് സി.പി.എം പ്രവര്‍ത്തകയും ജനപ്രതിനിധിയുമായ തന്നെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മാത്രമാണ്. സത്യാവസ്ഥ മനസ്സിലാക്കാതെ തികച്ചും ദുഷ്ടലാേക്കാടെയുള്ള ഈ വാര്‍ത്തയില്‍ പറയുന്ന രീതിയില്‍ ദേശീയപാത കടന്നുപോകുന്നതിന് സമീപം തെൻറ പേരിലോ കുടുംബത്തിെൻറ പേരിലോ ഒരുതുണ്ട് ഭൂമിപോലും ഇല്ല. ഇത്തരം പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാധ്യമ ധര്‍മമല്ല. സത്യാവസ്ഥ മനസ്സിലാക്കി ഇത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ തെറ്റിദ്ധാരണ മാറ്റാന്‍ ചാനല്‍ തയാറാകണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.