തിരുവനന്തപുരം: ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഹെൽത്ത് ടെക്നോളജി അസസ്മെൻറ് ഇൻ ഇന്ത്യ (എച്ച്.ടി.എ.ഇൻ) യുടെ പട്ടികയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോൻ സെൻററും. മരുന്നും മെഡിക്കൽ ഉപകരണങ്ങളും നിർമിക്കുന്ന കമ്പനികളെ പരിശോധിച്ച് അവരുടെ അവകാശവാദം ഉറപ്പാക്കുകയും ചികിത്സക്ക് വേണ്ടിവരുന്ന ചെലവും ഗുണദോഷങ്ങളും പഠനവിധേയമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. തായ്ലൻഡിൽ നടപ്പാക്കിയിട്ടുള്ള ഹെൽത്ത് ഇൻറർവെൻഷൻ ആൻഡ് ടെക്നോളജി അസസ്മെൻറ് പ്രോഗ്രാം മാതൃകയാണ് ഇതിലും പിന്തുടരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അച്യുതമേനോൻ സെൻററിെൻറ ഉപദേശവും സാേങ്കതിക സഹായവും തേടാനാവും. മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ പ്രൊഡക്ടിവ് ഹെൽത്ത്, ചണ്ഡിഗഢിലെ പി.ജി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് തുടങ്ങിയ സ്ഥാപനങ്ങൾക്കൊപ്പമാണ് അച്യുതമേനോൻ സെൻററിനെയും തെരഞ്ഞെടുത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്ത് (ഷില്ലോങ്) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ ട്യൂബർകുലോസിസ് (ചെെന്നെ), റീജനൽ മെഡിക്കൽ റിസർച് സെൻറർ (ഭുവനേശ്വർ) തുടങ്ങിയവയാണ് പഠനങ്ങൾക്ക് ചുമതലപ്പെടുത്തിയ രാജ്യത്തെ മറ്റ് സ്ഥാപനങ്ങൾ. അച്യുതമേനോൻ സെൻറർ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ പുതുതായി ആവിഷ്കരിക്കുന്ന ചികിത്സകൾക്ക് ശാസ്ത്രീയ അടിത്തറ നിർണയിക്കുന്ന പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ പഠന-ഗവേഷണങ്ങൾക്ക് ദേശീയതലത്തിൽതന്നെ നിർദേശങ്ങൾ നൽകാനാകും. പ്രതിരോധ കുത്തിവെപ്പ്, പരിശോധനകൾ തുടങ്ങിയവ ആവിഷ്കരിക്കുന്നതിന് ആരോഗ്യവകുപ്പിന് നിർദേശങ്ങളും നൽകാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.