നാരദൻ ഗൂഗിളിനെപ്പോലെ -ഗുജറാത്ത് മുഖ്യമന്ത്രി അഹ്മദാബാദ്: മഹാഭാരതത്തിെൻറ കാലം മുതലേ ഇന്ത്യയിൽ ഇൻറർനെറ്റുണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിെൻറ 'കണ്ടെത്തലി'നു സമാനമായ 'വെളിപ്പെടുത്തലു'മായി ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി വിജയ് രൂപാണി. ഹിന്ദു പുരാണ കഥാപാത്രമായ നാരദൻ ഗൂഗിളിനെപ്പോലെയായിരുന്നുവെന്നാണ് രൂപാണി പറയുന്നത്. ''ഗൂഗ്ൾ ലോകത്തെങ്ങുമുള്ള വിവരങ്ങളുടെ ഉറവിടമാണ്. നാരദ മുനിയും ഗൂഗിളിനെപ്പോലെയാണ്. ലോകത്തിെൻറ മുക്കിലും മൂലയിലും സംഭവിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിനറിയാമായിരുന്നു'' -സംഘ്പരിവാർ സംഘടനയായ വിശ്വ സംവദ് കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മഹാഭാരതത്തിെൻറ കാലത്ത് ശ്രീകൃഷ്ണെൻറ സഹോദരൻ ബലരാമന് വാർത്തകൾ പറഞ്ഞുകൊടുത്തിരുന്നത് നാരദ മുനിയാണ്. അതേസമയം, മാനവികതയെ അപകടപ്പെടുത്തുന്ന ഒന്നും നാരദൻ ചെയ്തിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ജ്ഞാനിയായതെന്നും രൂപാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.