* എം.ജി റോഡിൽ ഒന്നരമണിക്കൂർ ഗതാഗതം മുടങ്ങി തിരുവനന്തപുരം: ഹയർ സെക്കൻഡറി ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. കല്ലെറിഞ്ഞ സമരക്കാർക്കുനേരെ ലാത്തിവീശീയ പൊലീസ് ജലപീരങ്കിയും പ്രേയാഗിച്ചു. സംഭവത്തിൽ പൊലീസുകാരൻ ഉൾെപ്പടെ നാലുപേർക്ക് പരിക്കേറ്റു. പ്രതിഷേധം കാരണം എം.ജി റോഡിൽ ഒന്നരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച 12.30ഓടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം. രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം നിയമസഭക്ക് സമീപം പൊലീസ് തടഞ്ഞു. ഉദ്ഘാടന ചടങ്ങിനുശേഷം സമരക്കാർ പൊലീസിനുനേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് ഭേദിക്കാൻ തുടങ്ങിയതോടെ പൊലീസ് ജലപ്പീരങ്കി പ്രയോഗിച്ചു. ഇതോടെ, പ്രവർത്തകർ എം.ജി റോഡിലേക്ക് നീങ്ങി. റോഡിൽ കുത്തിയിരുന്ന പ്രകടനക്കാർ വീണ്ടും കല്ലേറ് തുടങ്ങി. അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതോടെ പൊലീസുമായി നേരിയ കൈയാങ്കളിയുമുണ്ടായി. ഇതോടെ, പൊലീസ് വീണ്ടും ലാത്തിവീശി. ചിതറിയോടിയ ഒരു വിഭാഗം പ്രവർത്തകർ വീണ്ടും കല്ലേറ് തുടങ്ങി. റോഡിൽ കുത്തിയിരുന്ന സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തേതാടെയാണ് രംഗം ശാന്തമായത്. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിൻ മാത്യു, ജാനിബ്, രാഗിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ധർണ എം. വിന്‍സെൻറ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്, റോജി എം. ജോണ്‍ എം.എൽ.എ, റിങ്കു പടിപ്പൂരയില്‍, നിഖില്‍ ദാമോദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.