കൊട്ടിയം: വിദ്യാർഥിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മനോരോഗിയായ യുവാവ് കടിച്ച് പരിക്കേൽപിച്ചു. മാരകമായി പരിക്കേറ്റ കൊട്ടിയം പൊലീസ് സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ അഷറഫാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. എ.എസ്.ഐ സണ്ണോ, ജൂനിയർ എസ്.ഐ അരുൺ രവി എന്നിവർക്കും കടിയേറ്റു. തഴുത്തല കാറ്റാടിമുക്ക് സ്വദേശിയായ അനിലാണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കണ്ണനല്ലൂരിലെ എൽ.പി സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയെ ഇയാൾ മർദിച്ചതായി പരാതി ലഭിച്ചിരുന്നു. തുടർന്ന്, ജൂനിയർ എസ്.ഐ അരുൺ രവിയുടെ നേതൃത്വത്തിൽ അനിലിെൻറ വീട്ടിലെത്തിയേപ്പാൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നാണ് എസ്.ഐ അഷറഫിെൻറ നേതൃത്വത്തിലുള്ള സംഘം എത്തിയത്. കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥരെ കടിച്ചത്. എസ്.ഐ അഷറഫിെൻറ കാലിലും സണ്ണോയുടെ കൈയിലുമാണ് കടിയേറ്റത്. സ്റ്റേഷനിൽ എത്തിച്ചപ്പോഴും ബഹളം തുടർന്നു. ബന്ധുക്കൾ എത്തി ഗുളിക നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. മനോരോഗിയായതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കുട്ടിയെ മർദിച്ചതിന് കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.