പ്രവാസിയായ യുവതിയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന നാലുപേർ പിടിയിൽ

പുനലൂർ: പ്രവാസിയായ യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് 21 പവൻ സ്വർണവും പണവും കവർന്ന കേസിൽ സ്ത്രീയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പേരയം സ്വദേശി പ്രതീഷ്, ഒറ്റപ്ലാമൂട് സ്വദേശി റെജീസ്, കൊറ്റങ്കര മാമ്പുഴ സ്വദേശി അജീഷ് ലാൽ, പുനലൂർ തൊളിക്കോട് വാടകക്ക് താമസിക്കുന്ന ഗീത എന്നിവരാണ് പിടിയിലായത്. തലവൂർ സ്വദേശിനിയായ പ്രവാസിയാണ് അക്രമത്തിന് ഇരയായത്. കഴിഞ്ഞ 13നായിരുന്നു സംഭവം. ഗീതയും പ്രവാസിയായ യുവതിയും തമ്മിൽ നേരത്തേ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. യുവതി നാട്ടിലെത്തിയ വിവരമറിഞ്ഞ് ഗീത കൊടുക്കാനുള്ള തുക നൽകാമെന്ന് പറഞ്ഞ് തൊളിക്കോട്ടെ വീട്ടിൽ വിളിച്ചുവരുത്തി. ഇതിനിടെ യുവതിയെ ആക്രമിക്കാൻ ഗീത മറ്റ് മൂന്ന് പ്രതികളെ ഏർപ്പാടാക്കിയിരുന്നു. യുവതി ഗീതയുടെ വീട്ടിലത്തി സംസാരിച്ചിരിക്കെ പ്രതികളെത്തി കതകടച്ച ശേഷം യുവതിയെ ആക്രമിച്ച് പണവും ദേഹത്തും ബാഗിലുമുണ്ടായിരുന്ന 21 പവൻ സ്വർണവും മൊബൈലും കവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സംഭവങ്ങൾ ഗീത അറിയാതാെണന്ന് വരുത്തിതീർക്കാൻ ഗീതയെയും പ്രതികൾ ആക്രമിക്കുന്നതായി അഭിനയിച്ചു. കവർന്ന സ്വർണം പല ജ്വല്ലറികളിലുമായി വിറ്റ് പ്രതികളായ നാലുപേരും വീതിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു. സി.ഐ ബിനു വർഗീസി​െൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായ ജെ. രാജീവ്, എസ്. ബിനോജ്, അയ്യൂബ്ഖാൻ, കെ. ശിവശങ്കരപിള്ള, എ.എസ്.ഐമാരായ എ.സി. ഷാജഹാൻ, ബി. അജയകുമാർ, ആഷിർ കോഹൂർ, സിവിൽ പൊലീസ് ഓഫിസർമാരായ രാധാകൃഷ്ണപിള്ള, സി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.