തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ചില തെളിവുകൾ ലഭിച്ചിട്ടുെണ്ടന്നും വിജിലൻസ്. കേസിൽ രാഷ്ട്രീയ നേതാക്കളുടെ പങ്ക് സംബന്ധിച്ച് പരാതിക്കാരൻ കോടതിയെ അറിയിച്ചപ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കിയത്. അേന്വഷണ പുരോഗതി റിപ്പോർട്ട് മുദ്രെവച്ച കവറിൽ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള റിപ്പോർട്ട് ഫയൽ ചെയ്യാൻ വിജിലൻസ് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞതവണ കോടതി കേസ് മാറ്റിെവച്ചത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2006ൽ മുഖ്യമന്ത്രി ആയിരിക്കെ ഉമ്മൻ ചാണ്ടിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. പ്ലാൻറിെൻറ നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് മെക്കോൺ കമ്പനി വഴി ഫിൻലാഡിലെ കമ്പനിക്ക് കരാർ നൽകാൻ അന്ന് മലിനീകരണ നിയന്ത്രണ വകുപ്പിെൻറ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ.കെ. രാമചന്ദ്രനിൽ അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല സമ്മർദം ചെലുത്തിയെന്നും ഇതിൽ അഴിമതി നടെന്നന്നുമാണ് ഹരജിയിലെ ആരോപണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഉൾപ്പെടുത്തി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. 2006ലാണ് അന്വേഷണം ആരംഭിച്ചത്. മണക്കാട് സ്വദേശി ജയിനാണ് പരാതിക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.