ദലിതരെ അംഗീകരിക്കാത്ത പാർട്ടികൾക്കും മുന്നണികൾക്കും നിലനിൽപില്ല –കെ.ഡി.എഫ്​

കൊല്ലം: ദലിതരെയും ആദിവാസികളെയും അംഗീകരിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിൽപില്ലെന്ന് സമീപകാല തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുകയാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് യു.പിയിൽ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ദലിതർക്ക് അംഗബലം കൂടുതലുള്ള ബി.എസ്.പിയും പിന്നാക്കക്കാർക്ക് പ്രാമുഖ്യമുള്ള സമാജ്വാദി പാർട്ടിയും യോജിച്ചപ്പോൾ ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികളെ പരാജയപ്പെടുത്താൻ കഴിഞ്ഞു. ത്രിപുരയിലെ ആദിവാസികളുടെ പാർട്ടി ബി.ജെ.പിയെ പിന്തുണച്ചപ്പോൾ 25 വർഷത്തെ സി.പി.എം ഭരണം നഷ്ടപ്പെട്ടു. ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഭൂരിപക്ഷം കുറക്കാൻ സാധ്യമായത് അവിടെ ദലിത് മുന്നേറ്റത്തിന് നേതൃത്വം കൊടുത്തവർ കോൺഗ്രസിനോടൊപ്പം കൂടിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ടി.പി. അയ്യപ്പൻ, പി.കെ. രാധ, എം. ബിനാൻസ്, പി.ടി. ജനാർദനൻ, എ.കെ. വേലായുധൻ, ബോബൻ ജി. നാഥ്, മണ്ണിൽ ബേബി, റെജി പേരൂർക്കട, ബി.സി. രാധാകൃഷ്ണൻ, എസ്.പി. മഞ്ജു, പി.പി. കമല, ബി. സന്തോഷ്കുമാർ, പി.കെ. രാജു, ശൂരനാട് അജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.